കാമഭ്രാന്തന്മാരുടെ ഇരയായത് ഏഴുവയസുകാരി ; ഉന്നാവില്‍ വീണ്ടും പീഡനം

ലക്‌നൗ: ഉത്തര്‍പ്രദേശ് ഉന്നാവില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഏഴുവയസ്സുകാരി വീടിനുമു ന്നില്‍കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അയല്‍വാസി പെണ്‍കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.

സംഭവവിവരം പെണ്‍കുട്ടി തന്നെയാണ് രക്ഷിതാക്കളോടെ പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. എസ്പി അടക്കമുള്ളവര്‍ കുട്ടിയുടെ വീട്ടിലെത്തി. അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീട് പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും എസ്പി വിക്രാന്ത് വീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ മധ്യപ്രദേശില്‍ 14 കാരിയെ കൗമാരക്കാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത വാര്‍ത്ത പുറത്ത് വന്നിരുന്നു. വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയെ പ്രതികള്‍ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നു. അറസ്റ്റിലായവരെല്ലാം പതിനാറും പതിനേഴും വയസ്സുള്ളവരാണ്.

Exit mobile version