മലപ്പുറം:ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടിയുണ്ടായ അപകടത്തിൽ 22കാരന് ദാരുണാന്ത്യം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ ആതവനാട്ടിലാണ് സംഭവം.
ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി ആണ് മരിച്ചത്. ഫർണീച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറില്‍ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു.
വ്യഴാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്.
വളാഞ്ചേരിയിലെ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു അപകടം.
Discussion about this post