കാണാതായ 60കാരന്റെ മൃതദേഹം വിജനമായ സ്ഥലത്ത്, മൃതദേഹത്തിന് രണ്ട് മാസത്തെ പഴക്കം

തിരുവനന്തപുരം: രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കാണാതായ 60കാരന്റെ മൃതദേഹം വിജനമായ സ്ഥലത്ത് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടുകാലിലാണ് സംഭവം.

കോട്ടുകാല്‍ പുന്നക്കുളം കുരുവിത്തോട്ടം എ.എസ്. ഭവനില്‍ കൃഷ്ണന്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് മാസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് തുറമുഖ കമ്പനി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 29നാണ് കൃഷിപ്പണിക്കാരനായ കൃഷ്ണന്‍കുട്ടിയെ കാണാതായത്. സെപ്റ്റംബര്‍ മൂന്നിന് ബന്ധുക്കള്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കണ്ടെത്താനായില്ല.

വിഴിഞ്ഞം തുറമുഖത്തിന് വെയര്‍ഹൗസ് നിര്‍മ്മാണത്തിനായി ഈ മേഖലയില്‍ സര്‍ക്കാര്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിരുന്നു. വിസിലിന്റെ മേല്‍നോട്ടത്തിലുള്ള കാടും പടലും പിടിച്ച് ഭൂമിയില്‍ ആരും പ്രവേശിക്കാറില്ല.

ഇതുവഴി വന്ന കനാല്‍ വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്.

Exit mobile version