BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 20, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘പുരുഷന്‍മാരെ വെറുപ്പോടെ കാണുന്നതല്ല ഫെമിനിസം, ഇത്തരക്കാരെ ഫെമിനിസ്റ്റുകള്‍ എന്നല്ല ഫെമിനിച്ചികള്‍ എന്നാണ് വിളിക്കേണ്ടത്’ രോഷത്തോടെ സാബുമോന്‍, കുറിപ്പ്

Soumya by Soumya
October 5, 2020
in News
0
‘പുരുഷന്‍മാരെ വെറുപ്പോടെ കാണുന്നതല്ല ഫെമിനിസം, ഇത്തരക്കാരെ ഫെമിനിസ്റ്റുകള്‍ എന്നല്ല ഫെമിനിച്ചികള്‍ എന്നാണ് വിളിക്കേണ്ടത്’ രോഷത്തോടെ സാബുമോന്‍, കുറിപ്പ്
57
SHARES
52
VIEWS
Share on FacebookShare on Whatsapp

കേരളത്തിലെ ചില സ്ത്രീപക്ഷവാദികള്‍ ഫെമിനിസത്തെ വളച്ചൊടിക്കുന്നുവെന്ന് നടന്‍ സാബുമോന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി കുറിപ്പ് പങ്കുവെച്ചത്. വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, തുല്യതക്കുള്ള അവകാശം, അതൊക്കെയാണ് ഫെമിനിസമെന്നും അല്ലാതെ മാറ് തുറന്ന് അറ്റന്‍ഷന്‍ നേടിയെടുക്കലും, പുരുഷന്‍മാരെ വെറുപ്പോടെ കാണുന്നതുമല്ല ഫെമിനിസം എന്ന് സാബുമോന്‍ തുറന്നടിക്കുന്നു.

READ ALSO

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

January 20, 2026
1
death|bignewslive

കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരണം, രണ്ടുവയസ്സുകാരൻ്റെ വിയോഗത്തിൽ വേദനയിൽ കുടുംബം

January 20, 2026
2

ഇത്തരക്കാരെ ഫെമിനിസ്റ്റുകള്‍ എന്നല്ല ഫെമിനിച്ചികള്‍ എന്നാണ് വിളിക്കേണ്ടതെന്നും സാബുമോന്‍ അഭിപ്രായപ്പെടുന്നു. ഇവര്‍ കമ്മ്യൂണിസ്റ്റുകാരായി നടിക്കുന്നവരാണെന്നും യഥാര്‍ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്നത് തൊഴിലാളി വര്‍ഗത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പണ്ട് കാലത്ത് വാർത്തകളും വിവരങ്ങളും പങ്കുവെയ്ക്കപ്പെടുന്നതിനായി ഉപയോഗിച്ചിരുന്ന ടെലിഗ്രാം സംവിധാനത്തിന് പ്രാദേശികമായി വിളിച്ചിരുന്നത് ” കമ്പിയില്ലാ കമ്പി” എന്നായിരുന്നു. കമ്പി (wire)യില്ലാതെ ലഭ്യമാകുന്ന കമ്പി(information) എന്ന അർത്ഥത്തിൽ. അതുപോലൊരു സാങ്കേതിക ഭാഷ പദപ്രയോഗം ഞാൻ പരിചയപ്പെടുത്താം. “കമ്മിയല്ലാ കമ്മി”.
കേരളത്തിലെ ഫെമിനസം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം അതിൻ്റെ മുഖമായി മാറുന്ന/ മുഖമായി നിൽക്കാൻ പരിശ്രമിക്കുന്നവർ ആരൊക്കെയാണെന്നാണ്. ഒരു രാഷ്ട്രീയ ആശയം വിജയിക്കുന്നത് അത് പൊതുമധ്യത്തിൽ എത്തി, ജനങ്ങൾ സ്വീകരിക്കുകയോ അതിനെ ജനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയോ ചെയ്യുമ്പോഴാണ്. കുറഞ്ഞ പക്ഷം ജനങ്ങൾ അതിന് വേണ്ടി ശബ്ദമുയർത്താൻ തയ്യാറാവുകയെങ്കിലും ചെയ്യുമ്പോഴാണ്. ഇവിടെയാണെങ്കിലോ, ഒരു തരുമ്പിന് സമൂഹത്തോട് പ്രതിബന്ധതയില്ലാതെ, മുഴുവൻ സാമൂഹിക ഘടനയെ തന്നെ വെല്ലുവിളിച്ച് കൊണ്ടുള്ള ഇവരുടെ കോപ്രായങ്ങളിൽ എങ്ങനെ ജനപിന്തുണ ലഭിക്കുമെന്നാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കണമെണ മൗലികമായ ആവശ്യത്തിന് മലക്ക് പോകുന്ന വസ്ത്രം ധരിച്ചു തുടകാണിക്കുന്ന ഫോട്ടോയുടെ അനിവാര്യത എന്താകും. കാരണം എന്തോ ആകട്ടെ, അതിലൂടെ ഇവർ ജനങ്ങളിൽ നിന്നും അകലുകയാണ്. അത്തരത്തിൽ പൊതു ജനങ്ങളിൽ നിന്നും അകന്ന് മാറി ഇവർ എന്ത് സാമൂഹിക നവീകരണമാകും ഇവിടെ നടപ്പിലാക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസം അങ്ങേയറ്റം വഷളത്തരം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്നതിലൂടെയും ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്. അയാളുടെ അസഭ്യം പറച്ചിൽ എന്ന ആക്രമണത്തിന് പ്രതി ആക്രമണം അഴിച്ചുവിട്ടു കൊണ്ട് ഇവർ ഇവിടത്തെ നിയമ വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമാവുകയാണ്. മാത്രമല്ല, വളരെ പ്രിവിലേജ്ഡ് ആയിട്ടുള്ള മൂന്നു സ്ത്രീകളുടെ എക്സ്ട്രാ ജൂഡിഷ്യൽ റിവഞ്ചിലൂടെ ഇവിടത്തെ അടിസ്ഥാന വർഗത്തിലെ സ്ത്രീകൾക്ക് എന്ത് സന്ദേശമാണ് ഇവർ കൈമാറുന്നത്. ജനാധിപത്യ സംവിധാനത്തിനെ താറുമാറാക്കി ഗോ സംരക്ഷകരെ പോലെ മോബ്ലിഞ്ചിംഗിലൂടെ അവനവൻ്റെ നീതി നടപ്പിലാക്കിയെടുക്കാമെന്നോ? കാണാൻ കുളിരുള്ള കാഴ്ച്ചയാണ്, നാളെ മുതൽ അടിച്ച് ഒതുക്കി ഫെമിനസം നടപ്പിലാക്കുന്നത്. പക്ഷെ, വിശാലമായ ഫെമിനസമെന്ന ആശയത്തിൽ നിന്നും ജനങ്ങൾ പിന്നോട്ട് പോകും. ജനപിന്തുണയില്ലാതെ നടപ്പിൽ വരുത്താൻ ഫെമിനിസം മാവോയിസമോ, അരാജകത്വവാദമോ അല്ലല്ലോ.
ഇനി ഇതിൻ്റെ പ്രശ്നം ചൂണ്ടി കാണിക്കപ്പെടുമ്പോൾ രക്ഷപ്പെടാനോ, സ്വീകര്യത ലഭിക്കാനായോ ഇവരൊക്കെ പറയുന്നത് ഇവർ കമ്യൂണിസ്റ്റാണെന്നാണ്. ഇവരെങ്ങനെയാണ് കമ്യൂണിസ്റ്റ് ആകുന്നത്. സമൂഹത്തിന് മേൽ പരപുച്ഛത്തിൻ്റെ പരകോടിയിൽ നിൽക്കുന്ന, രാഷ്ട്രീയ ബോധമില്ലാത്ത, സമൂഹത്തിൻ്റെ പൾസ് തിരിച്ചറിയാൻ പോലും ശേഷിയില്ലാത്ത ഇവരെങ്ങനെ കമ്മ്യൂണിസ്റ്റ് ആകുമെന്നാണ്. ഇവര് കമ്യൂണസത്തെ പിന്തുണയ്ക്കുന്നുവരോ, പിന്തുടരാൻ ശ്രമിക്കുന്നുവരോ ആയേക്കാം.പക്ഷെ, കമ്യൂണിസ്റ്റ് പ്രസ്ഥാനം ഡിമാൻറ് ചെയ്യുന്നത് പോലെ ജനങ്ങളെ ചേർത്ത് പിടിച്ച് കൊണ്ട് ഒരു മൂവ്മെൻ്റ് നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തവരാണിവർ.
കമ്യൂണിസം പ്രതിനിധാനം ചെയ്യുന്നത് തൊഴിലാളി വർഗത്തെയാണ് മറിച്ച് പ്രിവിലേജ്ഡ് എലീറ്റിസ്റ്റുകളെയല്ല. അവനവൻ്റെ അദ്ധ്വാനത്തിൽ നേടിയെടുക്കപ്പെടുന്ന പ്രിവിലേജുകളുടെ പ്രധാന്യത്തേയും അതിൻ്റെ എഫോർട്ടിനേയും നിസ്സാരമാക്കുകയല്ല. കുടുംബത്തിലേയും തൊഴിലിടത്തിലേയും ലിംഗ അസമത്വങ്ങളെയടക്കം സാധരണയിൽ സാധരണക്കാരായ സ്ത്രീകളുടെ സാമൂഹിക അസമത്വങ്ങളെയല്ലല്ലോ സോ കോൾഡ് ആക്ടിവിസ്റ്റുകൾ അഡ്രസ് ചെയ്യുന്നത്. മാറ് തുറന്ന് അറ്റൻഷൻ നേടിയെടുക്കലും, തല്ലി പഴിപ്പിച്ച് തെറി വിളിച്ച്, ഹുങ്ക് കാട്ടലിനെ ചിത്രീകരിച്ച് പ്രദർശിപ്പിക്കുന്നതിലൂടെ പാട്രിയാർക്കിയുടെ ജീർണ്ണനമല്ലേ ഇവരൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. ഇവരൊക്കെ കമ്യൂണിസ്റ്റല്ലാന്ന് മാത്രമല്ല സാമൂഹിക വിരുദ്ധരുമാണ്.
ഞാനും, ഞാനും, പിന്നെ ഞാനുമെന്ന സമവാക്യത്തിൽ ചുറ്റി തിരിയുന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിൻ്റെ എഞ്ചുവടി പോലും അറിയാത്ത വിവരമില്ലാത്ത കരിയറിസ്റ്റ് ആക്ടിവിസ്റ്റുകളിൽ നിന്നും ഫെമിനസത്തോടൊപ്പം കമ്യൂണിസത്തിനും മുക്തി ആവശ്യമാണ്.

പണ്ട് കാലത്ത് വാർത്തകളും വിവരങ്ങളും പങ്കുവെയ്ക്കപ്പെടുന്നതിനായി ഉപയോഗിച്ചിരുന്ന ടെലിഗ്രാം സംവിധാനത്തിന് പ്രാദേശികമായി വിളിച്ചിരുന്നത് ” കമ്പിയില്ലാ കമ്പി” എന്നായിരുന്നു. കമ്പി (wire)യില്ലാതെ ലഭ്യമാകുന്ന കമ്പി(information) എന്ന അർത്ഥത്തിൽ. അതുപോലൊരു സാങ്കേതിക ഭാഷ പദപ്രയോഗം ഞാൻ പരിചയപ്പെടുത്താം. “കമ്മിയല്ലാ കമ്മി”.
കേരളത്തിലെ ഫെമിനസം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം അതിൻ്റെ മുഖമായി മാറുന്ന/ മുഖമായി നിൽക്കാൻ പരിശ്രമിക്കുന്നവർ ആരൊക്കെയാണെന്നാണ്. ഒരു രാഷ്ട്രീയ ആശയം വിജയിക്കുന്നത് അത് പൊതുമധ്യത്തിൽ എത്തി, ജനങ്ങൾ സ്വീകരിക്കുകയോ അതിനെ ജനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയോ ചെയ്യുമ്പോഴാണ്. കുറഞ്ഞ പക്ഷം ജനങ്ങൾ അതിന് വേണ്ടി ശബ്ദമുയർത്താൻ തയ്യാറാവുകയെങ്കിലും ചെയ്യുമ്പോഴാണ്. ഇവിടെയാണെങ്കിലോ, ഒരു തരുമ്പിന് സമൂഹത്തോട് പ്രതിബന്ധതയില്ലാതെ, മുഴുവൻ സാമൂഹിക ഘടനയെ തന്നെ വെല്ലുവിളിച്ച് കൊണ്ടുള്ള ഇവരുടെ കോപ്രായങ്ങളിൽ എങ്ങനെ ജനപിന്തുണ ലഭിക്കുമെന്നാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കണമെണ മൗലികമായ ആവശ്യത്തിന് മലക്ക് പോകുന്ന വസ്ത്രം ധരിച്ചു തുടകാണിക്കുന്ന ഫോട്ടോയുടെ അനിവാര്യത എന്താകും. കാരണം എന്തോ ആകട്ടെ, അതിലൂടെ ഇവർ ജനങ്ങളിൽ നിന്നും അകലുകയാണ്. അത്തരത്തിൽ പൊതു ജനങ്ങളിൽ നിന്നും അകന്ന് മാറി ഇവർ എന്ത് സാമൂഹിക നവീകരണമാകും ഇവിടെ നടപ്പിലാക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസം അങ്ങേയറ്റം വഷളത്തരം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്നതിലൂടെയും ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്. അയാളുടെ അസഭ്യം പറച്ചിൽ എന്ന ആക്രമണത്തിന് പ്രതി ആക്രമണം അഴിച്ചുവിട്ടു കൊണ്ട് ഇവർ ഇവിടത്തെ നിയമ വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമാവുകയാണ്. മാത്രമല്ല, വളരെ പ്രിവിലേജ്ഡ് ആയിട്ടുള്ള മൂന്നു സ്ത്രീകളുടെ എക്സ്ട്രാ ജൂഡിഷ്യൽ റിവഞ്ചിലൂടെ ഇവിടത്തെ അടിസ്ഥാന വർഗത്തിലെ സ്ത്രീകൾക്ക് എന്ത് സന്ദേശമാണ് ഇവർ കൈമാറുന്നത്. ജനാധിപത്യ സംവിധാനത്തിനെ താറുമാറാക്കി ഗോ സംരക്ഷകരെ പോലെ മോബ്ലിഞ്ചിംഗിലൂടെ അവനവൻ്റെ നീതി നടപ്പിലാക്കിയെടുക്കാമെന്നോ? കാണാൻ കുളിരുള്ള കാഴ്ച്ചയാണ്, നാളെ മുതൽ അടിച്ച് ഒതുക്കി ഫെമിനസം നടപ്പിലാക്കുന്നത്. പക്ഷെ, വിശാലമായ ഫെമിനസമെന്ന ആശയത്തിൽ നിന്നും ജനങ്ങൾ പിന്നോട്ട് പോകും. ജനപിന്തുണയില്ലാതെ നടപ്പിൽ വരുത്താൻ ഫെമിനിസം മാവോയിസമോ, അരാജകത്വവാദമോ അല്ലല്ലോ.
ഇനി ഇതിൻ്റെ പ്രശ്നം ചൂണ്ടി കാണിക്കപ്പെടുമ്പോൾ രക്ഷപ്പെടാനോ, സ്വീകര്യത ലഭിക്കാനായോ ഇവരൊക്കെ പറയുന്നത് ഇവർ കമ്യൂണിസ്റ്റാണെന്നാണ്. ഇവരെങ്ങനെയാണ് കമ്യൂണിസ്റ്റ് ആകുന്നത്. സമൂഹത്തിന് മേൽ പരപുച്ഛത്തിൻ്റെ പരകോടിയിൽ നിൽക്കുന്ന, രാഷ്ട്രീയ ബോധമില്ലാത്ത, സമൂഹത്തിൻ്റെ പൾസ് തിരിച്ചറിയാൻ പോലും ശേഷിയില്ലാത്ത ഇവരെങ്ങനെ കമ്മ്യൂണിസ്റ്റ് ആകുമെന്നാണ്. ഇവര് കമ്യൂണസത്തെ പിന്തുണയ്ക്കുന്നുവരോ, പിന്തുടരാൻ ശ്രമിക്കുന്നുവരോ ആയേക്കാം.പക്ഷെ, കമ്യൂണിസ്റ്റ് പ്രസ്ഥാനം ഡിമാൻറ് ചെയ്യുന്നത് പോലെ ജനങ്ങളെ ചേർത്ത് പിടിച്ച് കൊണ്ട് ഒരു മൂവ്മെൻ്റ് നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തവരാണിവർ.
കമ്യൂണിസം പ്രതിനിധാനം ചെയ്യുന്നത് തൊഴിലാളി വർഗത്തെയാണ് മറിച്ച് പ്രിവിലേജ്ഡ് എലീറ്റിസ്റ്റുകളെയല്ല. അവനവൻ്റെ അദ്ധ്വാനത്തിൽ നേടിയെടുക്കപ്പെടുന്ന പ്രിവിലേജുകളുടെ പ്രധാന്യത്തേയും അതിൻ്റെ എഫോർട്ടിനേയും നിസ്സാരമാക്കുകയല്ല. കുടുംബത്തിലേയും തൊഴിലിടത്തിലേയും ലിംഗ അസമത്വങ്ങളെയടക്കം സാധരണയിൽ സാധരണക്കാരായ സ്ത്രീകളുടെ സാമൂഹിക അസമത്വങ്ങളെയല്ലല്ലോ സോ കോൾഡ് ആക്ടിവിസ്റ്റുകൾ അഡ്രസ് ചെയ്യുന്നത്. മാറ് തുറന്ന് അറ്റൻഷൻ നേടിയെടുക്കലും, തല്ലി പഴിപ്പിച്ച് തെറി വിളിച്ച്, ഹുങ്ക് കാട്ടലിനെ ചിത്രീകരിച്ച് പ്രദർശിപ്പിക്കുന്നതിലൂടെ പാട്രിയാർക്കിയുടെ ജീർണ്ണനമല്ലേ ഇവരൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. ഇവരൊക്കെ കമ്യൂണിസ്റ്റല്ലാന്ന് മാത്രമല്ല സാമൂഹിക വിരുദ്ധരുമാണ്.
ഞാനും, ഞാനും, പിന്നെ ഞാനുമെന്ന സമവാക്യത്തിൽ ചുറ്റി തിരിയുന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിൻ്റെ എഞ്ചുവടി പോലും അറിയാത്ത വിവരമില്ലാത്ത കരിയറിസ്റ്റ് ആക്ടിവിസ്റ്റുകളിൽ നിന്നും ഫെമിനസത്തോടൊപ്പം കമ്യൂണിസത്തിനും മുക്തി ആവശ്യമാണ്.
Society doesn’t owe us anything. I don’t need someone to pay for my female hygiene products to feel empowered. Can we work? Yes. Can we vote? Yes. Do we have the same rights and opportunities as men? Yes. What rights are they [feminists] fighting for? What are they specifically? What don’t they have? By Hannah Bleau.

Tags: sabumon abdusamadSabumon fb post

Related Posts

Sabumon | Bignewslive
Entertainment

‘തല ഇടിച്ചു ചിതറി മരിച്ചേനേ, തലനാരിഴക്ക് രക്ഷപ്പെട്ടു’ വൈറ്റില പാലത്തിലൂടെ സാബു മോന്റെ യാത്ര, ഒപ്പം ട്രോളും

January 12, 2021
127
ഞാൻ മരിച്ചാൽ ഉത്തരവാദികൾ ഒരു ശതമാനം പോലും നിലവാരമില്ലാത്ത സംഘികൾ; വൈറൽ കുറിപ്പുമായി സാബു മോൻ
Kerala News

ഞാൻ മരിച്ചാൽ ഉത്തരവാദികൾ ഒരു ശതമാനം പോലും നിലവാരമില്ലാത്ത സംഘികൾ; വൈറൽ കുറിപ്പുമായി സാബു മോൻ

June 5, 2020
281
Load More
Next Post
നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ 3 ഉപദേശകര്‍ക്കും ഒരു അസിസ്റ്റന്റിനും കൊവിഡ് ബാധ

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ 3 ഉപദേശകര്‍ക്കും ഒരു അസിസ്റ്റന്റിനും കൊവിഡ് ബാധ

സീ യു സൂൺ വരുമാന വിഹിതം ഫെഫ്കയ്ക്ക് കൈമാറി മഹേഷ് നാരായണനും ഫഹദും; നന്ദിയോടെ ബി ഉണ്ണികൃഷ്ണൻ

സീ യു സൂൺ വരുമാന വിഹിതം ഫെഫ്കയ്ക്ക് കൈമാറി മഹേഷ് നാരായണനും ഫഹദും; നന്ദിയോടെ ബി ഉണ്ണികൃഷ്ണൻ

‘ഈ വൃത്തികെട്ട മനുഷ്യന്‍ പഴയൊരു പാപിയാണ്’ ബിജെപി എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്വരഭാസ്‌കര്‍

'ഈ വൃത്തികെട്ട മനുഷ്യന്‍ പഴയൊരു പാപിയാണ്' ബിജെപി എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്വരഭാസ്‌കര്‍

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

9 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

6 hours ago
7
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്തു, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

23 hours ago
6
കടബാധ്യത; കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

1 day ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version