ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിത്തുടങ്ങിയിരിക്കുന്നു ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. 2.0 യുടെ ചിത്രീകരണത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിരുന്നു..! രജനീകാന്ത്

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിത്തുടങ്ങിയിരിക്കുന്നു ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. യന്തിരന്‍ രണ്ടാം ഭാഗം 2.0 യുടെ ചിത്രീകരണത്തില്‍ നിന്ന് പിന്മാറുന്നതായി നടന്‍ രജനീകാന്ത്.

‘എന്നെക്കൊണ്ട് പറ്റില്ല ശങ്കര്‍ സര്‍, എന്നെ ഒഴിവാക്കിയേക്കൂ. എല്ലാ നഷ്ടവും ഞാന്‍ തിരികെ തരാം..’സംവിധായകന്‍ ശങ്കറിനോട് രജനി പറഞ്ഞ വാക്കുകളാണിത്. 600 കോടിയോളം രൂപമുടക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രത്തില്‍ നിന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് പിന്‍മാറാന്‍ തീരുമാനിച്ചിരുന്നതായി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ രജനികാന്ത് വെളിപ്പെടുത്തി.

തുടക്കത്തിലേ ഇക്കാര്യം സംവിധായകനോട് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മറുപടി രജനിയെ കരുത്തനാക്കിയിരുന്നു. സാര്‍, ഒന്നും പേടിക്കേണ്ട. സാറിന് ചെയ്യാന്‍ പറ്റുന്നതുപോലെ ചെയ്താല്‍ മതി. അതുപോലെ നമുക്ക് ഷൂട്ട് ചെയ്യാം. സാര്‍ ഇല്ലെങ്കില്‍ ഈ ചിത്രമില്ല. നാലുമാസമല്ല നാലുവര്‍ഷം കാത്തിരിക്കാം സര്‍. നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായി വരുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. പണം നഷ്ടമാകുന്നെങ്കില്‍ പോകട്ടെ’. ഈ സുഹൃത്തുക്കളുടെ വാക്കുകളാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും യന്തിരന്‍ രണ്ടാംഭാഗം പൂര്‍ത്തിയാക്കാന്‍ തനിക്കും ശരീരത്തിനും മരുന്നായതെന്ന് രജനി വെളിപ്പെടുത്തുന്നു

പഴയ പോലെ തന്നെ ‘എന്നെ വാഴ്ക വച്ച ദൈവങ്ങളാണെ അന്‍പ് തമിഴകമക്കളെ..’ ഈ വാചകത്തോടെ രജനി പ്രസംഗം തുടങ്ങിയതോടെ ‘തലൈവാ..’ എന്ന ആര്‍പ്പുവിളികളോടെ ആരാധകരും ആവേശക്കൊടുമുടിയിലായി. പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും യന്തിരന്‍ രണ്ടാംഭാഗം വൈകിയെത്തുന്നതിന്റെ കാര്യം പറഞ്ഞത് വ്യക്തമായ രാഷ്ട്രീയമുന ഒളിപ്പിച്ചായിരുന്നു. ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും’ എന്ന പഴയ രജനി ഡയലോഗിന്റെ ചുവട് പിടിച്ച് പറഞ്ഞപ്പോള്‍ ആരാധകരും കയ്യടിച്ചു. ഒരു പൊട്ടിച്ചിരിയോടെ ഇത് സിനിമയെ പറ്റി പറഞ്ഞതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞതോടെ ആ വാചകത്തിന്റെ പൊരുള്‍ തമിഴകത്തിന് ഒരിക്കല്‍ കൂടി വ്യക്തമായി. രജനികാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച ശേഷമെത്തുന്ന ബ്രഹ്മാണ്ഡചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയിലാണ് ഇന്ത്യന്‍ സിനിമാലോകം.

Exit mobile version