ആരോപണം വ്യാജം, പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി തനിക്കൊപ്പമെന്ന് വിനീത് ശ്രീനിവാസന്‍, തെളിവുകള്‍ പുറത്ത്

nivin pauly|bignewslive

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ രംഗത്ത്. നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്ന് വിനീത് പറഞ്ഞു. നിവിന്‍ പോളി 2023 ഡിസംബര്‍ പതിനഞ്ചിന് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അന്നേദിവങ്ങളില്‍ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയുടെ സെറ്റിലായിരുന്നു ഈ സമയത്ത് നിവിന്‍ പോളി. പതിനാലാം തീയതി രണ്ടര കഴിഞ്ഞ് നടന്‍ ഹോട്ടലില്‍ എത്തിയതായും പിറ്റേദിവസം വൈകീട്ട് നാലരയ്ക്ക് ചെക്ക് ഔട്ട് ചെയ്തതും ബില്ലില്‍ വ്യക്തമാണ്.

നിവിന്‍ 15ാം തീയതി പുലര്‍ച്ചെ വരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്ങെന്നും അതിനുശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നുവെന്നും ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നുവെന്നും നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

Exit mobile version