‘പരാതി അടിസ്ഥാനരഹിതം, ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അറിയില്ല, സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും’ ; നിവിന്‍ പോളി

തിരുവനന്തപുരം: പീഡന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്ന് നിവിന്‍ പോളി പ്രതികരിച്ചു. സത്യം തെളിയിക്കാന്‍ ഏത് അറ്റം വരെയും താന്‍ പോകുമെന്നും നിവിന്‍ പോളി തുറന്നു പറഞ്ഞു.

കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിന്‍ പോളിയടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയത്. പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) യുവതിയുടെ മൊഴി എടുത്തിരുന്നു. ഇതിന് ശേഷമാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.

കോതമംഗലം ഊന്നുകല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി ശ്രേയ എന്ന സ്ത്രീയാണ്. നിവിന്‍ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിര്‍മതാവ് എ കെ സുനില്‍, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നിവരാണ്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നല്‍കിയത്. എറണാകുളം റൂറല്‍ എസ് പിക്കാണ് യുവതി പരാതി നല്‍കിയത്.

Exit mobile version