‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ വാഹനാപകടം ഉണ്ടായ സംഭവത്തിൽ കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ്. അമിതവേഗത്തിനും അലക്ഷ്യമായി വാഹനമോടിച്ചതിനും ആണ് കേസ്. മലയാള ചിത്രമായ ബ്രൊമാൻസിന്റെ ഷൂട്ടിംഗിനിടെയാണ് കാർ അപകടം സംഭവിച്ചത്.

ഷൂട്ടിംഗിനിടെ താരങ്ങൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയും ചെയ്യുകയായിരുന്നു. ഈ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയിയുടെ ബൈക്കിലിടിച്ചു. മുന്നോട്ട് നീങ്ങിയ കാർ ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.

വഴിയിൽ നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളിൽ കാർ തട്ടുകയും ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊച്ചി എംജി റോഡിൽ ഇന്ന് പുലർച്ചെ ഒന്നരയോടെ ഷൂട്ടിംഗ് നടത്തുമ്പോഴാണ് അപകടം സംഭവിച്ചത്. അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ബ്രോമാൻസ്. ചിത്രീകരണത്തിനിടെ മൂവരും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ഇവർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചിരുന്നത്.

also read-ഒമ്പത് തവണ ഡൈവിങ് നടത്തി ഈശ്വർ മാൽപെ;സീറോ വിസിബിലിറ്റിയിൽ തടഞ്ഞ് തിരച്ചിൽ; നാളെ വീണ്ടും തിരച്ചിലിനിറങ്ങും

18 പ്ലസ് എന്ന സിനിമയ്ക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചിത്രമാണ് ‘ബ്രൊമാൻസ്’. മഹിമ നമ്പ്യാർ ആണ് നായികയായി എത്തുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.

Exit mobile version