ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ മത പ്രഭാഷണത്തിനിടെയുണ്ടായ തിക്കിലുംതിരക്കിലും വൻ ദുരന്തം. 120 പേർ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.
ഉത്തർപ്രദേശിലെ ഹാഥ്റസിൽ ആണ് സംഭവം. സത്സംഗ് എന്ന മതപരമായ ചടങ്ങാണ് ദുരന്തത്തിൽ കലാശിച്ചത്.
സ്വയം പ്രഖ്യാപിത ആൾദൈവമായ പ്രഭാഷകന്റെ വാഹനം കടന്നുപോകുന്നതുവരെ ജനങ്ങളെ തടഞ്ഞുനിർത്തിയതാണ് വലിയ ദുരന്തത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ചടങ്ങുകൾ പൂർത്തിയായി ആളുകൾ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Discussion about this post